: :
3

What's New?

കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് …

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്ഐആറുകളുടെ എണ്ണം 29 ആയി …

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് ആരംഭിക്കുന്നു. ഒരു മാസത്തിലധികം നീളുന്ന ഈ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ യു.പി. മുഖ്യമന്ത്രി …

2024 ആസിഫ് അലിയ്ക്ക് മികച്ച ഒരു വര്‍ഷമായി മാറിയിട്ടുണ്ട്. വലിയ ഹിറ്റുകളോടൊപ്പം, അദ്ദേഹത്തിന്റെ വ്യത്യസ്ത കഥാപാത്രങ്ങളും പ്രകടനങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തിലും ആസിഫിന് കാര്യങ്ങള്‍ അനുകൂലമായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ …

കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. കൊല്ലത്തിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു. …

വയനാടും കോഴിക്കോടും ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും; ജനങ്ങൾ പരിഭ്രാന്തരായി

കൽപ്പറ്റ: മണ്ണിനടിയിൽ നിന്ന് വലിയ ശബ്ദവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്.

വിവരമറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനങ്ങൾ പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. അതേസമയം, പ്രദേശത്ത് ഭൂചലനത്തിൻ്റെ ലക്ഷണമില്ലെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. ശക്തമായ ഭൂചലനമൊന്നും എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്ന് ദേശീയ ഭൂചലന കേന്ദ്രത്തെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

ജിഎൽപി അമ്പലവയൽ എടക്കൽ സ്കൂളിന് അവധി നൽകി. കുട്ടികളെ വീട്ടിലേക്ക് അയച്ചു. മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനമെന്നാണ് സ്കൂളിലെ അധ്യാപകരുടെ വിശദീകരണം. അഡ്കൽ ഗുഹകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേർന്ന പ്രദേശങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്.

അതേസമയം കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല എന്നിവിടങ്ങളിലും സമാന അനുഭവങ്ങളുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. 2020ൽ അമ്പുകുത്തി മലയിലെ ചെരുവിൽ ഒരു മീറ്റർ ആഴത്തിൽ വിള്ളൽ കണ്ടെത്തി. ഇത് സോയിൽ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധർ പറയുന്നത്.

സംഭവത്തിൽ പ്രതികരണവുമായി ജിയോളജി വിദഗ്ധൻ ഡോ.കെഎസ് സജിൻ ഒരു വലിയ ട്രക്കിന് പോലും ഭൂമിക്കടിയിലൂടെ ഓടിക്കാൻ കഴിയുന്ന തരത്തിലാണ് ടണലുകൾ ഉണ്ടെന്ന് പറഞ്ഞു. മഴ പെയ്താൽ വെള്ളം ഒഴുകുന്നത് ഇതുവഴിയാണ്. വലിയ ശബ്ദത്തോടെയാണ് വെള്ളം ഒഴുകുക. എന്നാൽ ഏത് സാഹചര്യത്തിലാണ് ഈ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News