: :
3

What's New?

വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, റിയാസ് ഖാന്റെ സ്റ്റെലിനും ലുക്കിനും ആരാധകർ ഏറെ ആകർഷിതരാണ്. ബോഡി ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് റിയാസ് ഖാൻ. എന്നാൽ, ബോഡി ബിൽഡിംഗ് ചെയ്യുന്ന …

പാലക്കാട്: കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടായി മാറിയെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം …

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഈ ആരോപണത്തിന് …

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതിയുടെ വിധിയെക്കുറിച്ച് പ്രതികരിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ, ഇത് അപൂർവമായ ഒരു കേസാണെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞു. അന്വേഷണ ടീമിന്റെ വിജയമാണ് …

തിരുവനന്തപുരം: പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ സാഹചര്യങ്ങളിൽ …

LATEST NEWS

ഏങ്ങണ്ടിയൂരിൽ വിനായകൻ്റെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം പോലീസിനെതിരെ കോടതി ചുമത്തണം

തൃശൂർ: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത് വിഭാഗവും നൽകിയ അപ്പീലിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ഏങ്ങണ്ടിയൂർ വിനായകൻ കേസിൽ തൃശൂർ വിസിപിടി കോടതിയുടെ സുപ്രധാന വിധി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സജ്ജനും ശ്രീജിത്തിനും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല. ഇതിനെതിരെ വിനായകൻ്റെ അച്ഛൻ കൃഷ്ണയും ദളിത് കമ്യൂണിറ്റി ഫ്രണ്ടും കോടതിയിൽ കേസ് ഫയൽ ചെയ്തു.

017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ  വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പോലീസുകാർ ഉൾപെട്ടിരുന്നില്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News