fbpx
: :
3

What's New?

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയായ യുവതിയെ വെല്ലൂരിൽ നിന്ന് തള്ളിയിട്ടതിന്റെ shock മാറുന്നതിന് മുമ്പാണ് ദിണ്ടഗിലിലെ സംഭവം. തൂത്തുക്കുടിയിൽ മത്സരപരീക്ഷകൾക്കായി പഠിക്കുന്ന 26കാരിയായ ഈറോഡ് …

കൽപ്പറ്റ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വിലമതിക്കുന്ന 2700 കിലോ ഹാൻസ് പിടികൂടി. നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശിയായ സർബാസ് പിടിയിലായി. …

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റിലായി. തെളിവുകൾ നശിപ്പിക്കാൻ അവർ കിരണിനൊപ്പം പ്രവർത്തിച്ചതായി പൊലീസ് അറിയിച്ചു. കിരണിന്റെ അച്ഛൻ …

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ സാധിക്കില്ലെന്ന് കെ റെയിൽ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ള അടിസ്ഥാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് …

LATEST NEWS

“കൊലയാളി സംഘത്തെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക” എന്ന സന്ദേശവുമായി വയനാട് ഡിസിസി ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.

കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ മരണത്തെ തുടർന്ന് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് നേതാക്കളെ വിമർശിച്ചു. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കെതിരെ പോസ്റ്ററുകളിൽ വിമർശനങ്ങൾ ഉണ്ട്. ‘കൊലയാളി സംഘത്തെ പുറത്താക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിൽ ഉള്ളത്. അതേസമയം, ഐ സി ബാലകൃഷ്ണൻ എംഎൽഎയെ കുറിച്ച് പോസ്റ്ററിൽ പരാമർശം ഇല്ല.

‘അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

ആത്മഹത്യാ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണൻ എംഎൽഎയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. രണ്ടും മൂന്നും പ്രതികൾ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ്.

വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന്‌ എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്.  ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത്  അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News