: :
3

What's New?

കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് …

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്ഐആറുകളുടെ എണ്ണം 29 ആയി …

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് ആരംഭിക്കുന്നു. ഒരു മാസത്തിലധികം നീളുന്ന ഈ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ യു.പി. മുഖ്യമന്ത്രി …

2024 ആസിഫ് അലിയ്ക്ക് മികച്ച ഒരു വര്‍ഷമായി മാറിയിട്ടുണ്ട്. വലിയ ഹിറ്റുകളോടൊപ്പം, അദ്ദേഹത്തിന്റെ വ്യത്യസ്ത കഥാപാത്രങ്ങളും പ്രകടനങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തിലും ആസിഫിന് കാര്യങ്ങള്‍ അനുകൂലമായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ …

കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. കൊല്ലത്തിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു. …

1710 കോടി മുടക്കി നിർമിച്ച പാലം മൂന്നാം തവണയും തകർന്നു; ബീഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു

പട്ന: ബിഹാറിൽ ഗംഗയ്ക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ഇത് മൂന്നാം തവണയാണ് ഈ പാലം തകരുന്നത്. 2023 ജൂൺ 5 നും 2022 ഏപ്രിൽ 9 നും പാലത്തിൻ്റെ ഭാഗങ്ങൾ തകർന്നു. ശനിയാഴ്ച രാവിലെയാണ് പാലം തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 11 വർഷമായി നിർമാണം നടന്നിരുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമാണം പുരോഗമിക്കുന്നത്. അതേസമയം, ബീഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു.

അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിക്ക് കുറുകെയുള്ള പാലവും കഴിഞ്ഞ ദിവസം കനത്ത വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. സംസ്ഥാനത്ത് പലയിടത്തും പാലം തകർന്നതിൽ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന എല്ലാ പാലങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് സമർപ്പിച്ച ഹർജി. തുടർന്ന് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News