ശിശുക്ഷേമ സമിതിയിലെ ആയമാരുടെ ക്രൂരത; തെളിവുകൾ നശിപ്പിക്കാൻ ശ്രെമിച്ചു

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാർ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുറ്റം തെളിയിക്കാതിരിക്കാൻ ആയമാർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ടപ്പോൾ, നഖം വെട്ടിയ നിലയിൽ മൂന്ന് ആയമാർ ഹാജരായി. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്ത് ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് നടന്ന ക്രൂരതയെക്കുറിച്ചുള്ള ദുഃഖകരമായ വിവരം ഇന്നലെയാണ് പുറത്തുവന്നത്. കുട്ടിയെ ഉപദ്രവിച്ച സംഭവത്തെ കുറിച്ച് അധികൃതരെ അറിയിക്കാതെ ഒരു ആഴ്ചക്കാലം ആയമാർ മറച്ചുവച്ചിരുന്നു. കിടക്കയിൽ മൂത്രമൊഴിക്കുന്നതിനെ പതിവാക്കിയ കുഞ്ഞിനെ കുറിച്ച് ആയമാർ പല സ്ഥലങ്ങളിലും പണി കൊടുത്തുവെന്ന രീതിയിൽ സംസാരിച്ചിരുന്നു. അറസ്റ്റിലായ ആയമാർ മുമ്പും കുട്ടികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും ഇടത് രാഷ്ട്രീയ ബന്ധം കാരണം ജോലിയിൽ തുടരാൻ സാധിച്ചിരുന്നു.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *