: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

45 കോടി ചെലവിൽ രണ്ട് മേൽപ്പാലം, രണ്ടിലും നിറയെ കുഴികൾ; നിർമിച്ചത് പാലാരിവട്ടം പാലം നിർമിച്ച കമ്പനി

കണ്ണൂർ: അറ്റകുറ്റപണികള്‍ ഏറെ എടുത്തിട്ടും കണ്ണൂരിലെ താവം, പാപ്പിനിശേരി മേൽപ്പാലങ്ങളിൽ ദുരിതയാത്ര. കെഎസ്ടിപിയുടെ പാപ്പിനിശേരി – പിലാത്തറ റോഡിലെ രണ്ട് മേൽപ്പാലങ്ങളിലാണ് നിറയെ കുഴികൾ. പാലാരിവട്ടം പാലം നിർമിച്ച് കരിമ്പട്ടികയിലായ ആർഡിഎസ് കമ്പനിയാണ് ഇരുപാലങ്ങളും നിർമിച്ചത്. 2018 ലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടക്കുന്നത്. അഞ്ചു വ‍ർഷത്തിനകം കുഴിയടക്കലിനും അറ്റകുറ്റപണികള്‍ക്കുമായി മാത്രം പാലം നിരവധി തവണ അടച്ചു.

കഴിഞ്ഞ വർഷത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ടത് ഒരു മാസം. എന്നിട്ടും പാലം പഴയ പടി തന്നെ. 118 കോടി ചെലവഴിച്ച് നിർമിച്ച റോഡിൽ ഇരു പാലങ്ങള്‍ക്കുമായി 45 കോടി രൂപയാണ് ചെലവായത്. ഒന്നര വർഷത്തിനകം പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിൽ തകർച്ചതുടങ്ങി. പിന്നാലെ പാലത്തിന്റെ അടിഭാഗത്തായി വിള്ളലും കണ്ടെത്തി. പരാതി പ്രവാഹമായപ്പോൾ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

കുഴികള്‍ക്കൊപ്പം തെരുവ് വിളക്കുകള്‍ പ്രവർത്തിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നു. പാലത്തിലെ അപകടയാത്രയിൽ അടിയന്തര ഇടപെടലാണ് നാട്ടുകാരുടെ ആവശ്യം. കണ്ണൂർ-പയ്യന്നൂർ റോഡിലെ ​ഗതാ​ഗതക്കുരുക്കൊഴിവാക്കാണ് മേൽപ്പാലങ്ങൾ നിർമിച്ചത്. എത്ര അറ്റകുറ്റപ്പണി നടത്തിയിട്ടും റോഡ് നന്നാകുന്നില്ലെന്നും ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകിയെന്നും യാത്രക്കാർ പറഞ്ഞു. പാലത്തിലെ തകർച്ച കാരണം ​ഗതാ​ഗതക്കുരുക്കും രൂക്ഷം. ടോറും കോൺക്രീറ്റുമിളകി കമ്പികൾ പുറത്തുവന്ന നിലയിലാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News