: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍. വിചാരണ ആരംഭിച്ച ആദ്യ ദിവസം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നീ പ്രതികളാണ് അക്രമാസക്തരായത്

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജില്ലാ ജഡ്ജിയെ കാണണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പൊലീസ് നിരസിച്ചതോടെ തക്ബീര്‍ മുഴക്കി പ്രതികള്‍ കൈവിലങ്ങ് കൊണ്ട് ജനാലയില്‍ അടിക്കുകയായിരുന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ആന്ദ്ര പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴടക്കി പൊലീസ് വാനിലാക്കി.

പ്രതികളുടെ സുരക്ഷാ ചുമതലയും പ്രതികളെ സെന്റ്രല്‍ ജയിലില്‍ അടക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവ് തയാറാക്കുന്നതിനിടെ ആയിരുന്നു പ്രതികളുടെ അതിക്രമം. പൊതു മുതല്‍ നശിപ്പിച്ചതിന് കൊല്ലം വെസ്റ്റ് പൊലീസ് പിഡിപിപി വകുപ്പ് പ്രകാരം സ്വമേധയാ കേസെടുത്തു. നിരോധിത സംഘടന അല്‍ഉമ്മയിലെ പ്രവര്‍ത്തരായിരുന്ന പ്രതികള്‍ ബേസ് മൂവ്‌മെന്റ് എന്ന പുതിയ വിധ്വംസക സംഘടന രൂപീകരിച്ച് 2016 ജൂണ്‍ 15 ന് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. കേരളത്തിലും പുറത്തുമായി നാല് കോടതി പരിസരങളിലും പ്രതികള്‍ ചോറ്റു പാത്ര ബോംബ് സ്‌ഫോടനം നടത്തി.കൊല്ലത്തെ കേസില്‍ വിചാരണക്കായി പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News