: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവവും പരിവേട്ടയും

തിരുവിതാംകൂറിന്റെ ചരിത്രം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം കൂടിയാണ്,തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാഷിക ഉത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാള കലണ്ടർ അനുസരിച്ച് മീനമാസത്തിലെ (മാർച്ച് – ഏപ്രിൽ ) രോഹിണി നാളിൽ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളിൽ സമാപിക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പാണ്ഡവന്മാരുടെ അഞ്ചു വലിയ പ്രതിമകകൾ ഉത്സവനാളുകളിൽ ഉയരും. മഴയുടെ ദൈവമായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണ് ഇതെന്ന് വിശ്വസിക്കുന്നു. വളരെ പ്രത്യേകയുള്ള ചടങ്ങുകളും മറ്റ് കലാ പരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും. ഒമ്പതാം ദിവസം തിരുവിതാംകൂർ രാജ വംശത്തിലെ ഏറ്റവും മുതിർന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന് ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്.

പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ട് നടക്കും. ശംഖുമുഖം കടൽത്തീരത്ത് ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം ആചാരങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും. പുരുഷന്മാരായ എല്ലാ രാജകുടുംബാംഗങ്ങളും ഈ ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും.നൂറ്റാണ്ടുകളായുള്ള തുടർന്ന് പോകുന്ന ഒരു ആചാരമാണിത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൻ്റെ പ്രത്യേകത,പഴയ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രധാനി തൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ഘോഷയാത്രയിൽ വിഗ്രഹങ്ങളെ അകമ്പടി സേവിക്കുന്നു എന്നതാണ്. പള്ളിവേട്ട സമയത്ത് രാജകുടുംബത്തലവൻ വില്ലും അമ്പും ഉപയോഗിച്ച് ഇളം തേങ്ങ എറിയുന്നു. മഹാവിഷ്ണു (ക്ഷേത്രത്തിൻ്റെ അധിപനായ ദേവൻ) അസുരനെ വേട്ടയാടുന്നതിൻ്റെ പ്രതീകമായ ഈ ആചാരം തിരുവനന്തപുരം കോട്ടയ്ക്കുള്ളിലെ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടക്കുന്നു. ആറാട്ടിൻ്റെ തലേദിവസമാണ് പള്ളിവേട്ട നടക്കുന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News