: :
3

What's New?

കൂത്താട്ടുക്രം: ഖോസ്തുകുളം തട്ടിക്കൊണ്ടുപോയ ഇര സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി സമർപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്താനാണ് വീഡിയോ പകർത്തിയതെന്നാണ് കാരയുടെ വാദം. കത്തി ഉപയോഗിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും …

അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് വിടമുയിർച്ചി. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അജിത് കുമാർ സംവിധാനം ചെയ്ത വിടമുയിർച്ചിയുടെ റീമാസ്റ്റർ പതിപ്പ് പുറത്തിറങ്ങി. ജനുവരി 24ന് വിദമൂർച്ചയുടെ …

കോഴിക്കോട്: നാദാപുരം വളയത്ത് വിവാഹ സത്കാരത്തിനിടെ അപകടകരമായ രീതിയിൽ കാറുകൾ ഇടിച്ച് സിനിമാ ഷൂട്ടർ നടത്തിയതിന് നവവരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. വാറൻ കല്ലാച്ചി സ്വദേശി അർഷാദിനും ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കുമെതിരെ …

കൊച്ചി: ലുലുവിൻ്റെ കൊച്ചിയിലും കോഴിക്കോടും ഹൈപ്പർമാർക്കറ്റുകളിൽ തൊഴിലവസരങ്ങൾ. വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മുതൽ 3 വരെ കോഴിക്കോട് മാങ്കാവിലുള്ള ലുലു മാളിൽ നടക്കും. …

തിരുവനന്തപുരം: സ്വകാര്യ മദ്യ ഫാക്ടറിക്ക് വെള്ളം നൽകിയതിനെ ന്യായീകരിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കിന് ഫ്രയ്ക്ക് നല് കിയ വെള്ളം പങ്കിടുന്നതില് തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായം. വോഡോകനാലിന് ഇതുമായി …

ക്രിസ്മസിന് എത്തുമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാഗ്ദാനം ചെയ്തിരുന്നു; എന്നാൽ ഒടുവിൽ എത്തിയത് ദേവാനന്ദിന്റെ മരിച്ച ശരീരം ആയിരുന്നു.

കോട്ടയം: ആലപ്പുഴ കളർകോട് കാറപകടത്തിൽ മരിച്ച ദേവാനന്ദന്റെ സംസ്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛന്റെ തറവാട്ടു വീട്ടിൽ നടന്ന ചടങ്ങുകൾ ഉച്ചയോടു കൂടി ആരംഭിച്ചു. നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു, കോളേജിലെ നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ദേവാനന്ദ് മലപ്പുറത്തായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. എങ്കിലും ഈ നാട്ടിലുള്ളവരുമായും ദേവാനന്ദ് അടുപ്പം പുലർത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞിരുന്നു. അവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരവുമായാണ് ഒടുവിൽ ദേവാനന്ദ് എത്തിയത്. ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്കാര ചടങ്ങുകൾ നടന്നു. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. ആശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിൻ്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി.

സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആയുഷ് യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവൻ കണ്ണീരണിയുന്ന കാഴ്ചയാണ് കാവാലത്ത് കണ്ടത്. കുട്ടനാട്ടിലെ സാധാരണ കുടുംബത്തിൽ വളര്‍ന്ന ആയുഷ് എംബിബിഎസ് പഠനത്തിനുശേഷം കേരളത്തിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കൂട്ടുകാരായ മറ്റു നാലുപേര്‍ക്കൊപ്പം ആയുഷും മരണത്തെ പുൽകി. രാവിലെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത് മുതൽ ഉള്ളുനീറുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. രാവിലെ 9.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നൽകി. രാവിലെ 11.15ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ്‌ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News