മകളെ ഉപദ്രവിച്ചയാളെ കുവൈത്തിൽ നിന്ന് വന്ന പ്രതി കൊലപ്പെടുത്തിയെന്ന് ആരോപണം; പോലീസ് കുടുംബത്തർക്കമായി വിശേഷിപ്പിക്കുന്നു.

തിരുപ്പതി: 12 വയസ്സുള്ള മകളെ ഉപദ്രവിച്ചയാളെ കൊലപ്പെടുത്തി കുവൈറ്റിലേക്ക് തിരിച്ചു പോയ പിതാവ്. കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്, ഇയാൾ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിലൂടെ ആണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയിൽ ആണ് ഇയാളുടെ ജന്മസ്ഥലം. മകളെ പീഢിപ്പിച്ചയാളും ഇവിടെ തന്നെ താമസിക്കുന്നു. ഡിസംബർ 7-ന് ഇയാൾ ഇവിടെ എത്തി കത്തി കൊണ്ട് കൊലപാതകം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി കുവൈറ്റിലേക്ക് തിരിച്ചു പോയി.

താനും ഭാര്യയും കുവൈറ്റിലാണ് ജോലി ചെയ്യുന്നതെന്നും, മകളെ ഭാര്യാ- സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ആന്ധ്രയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛന്‍ തന്റെ മകളെ ഉപദ്രവിച്ചു. മകള്‍ എതിര്‍ത്തപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു, പക്ഷെ എങ്ങനെയോ ശബ്ദമുണ്ടാക്കിയപ്പോള്‍ ഭാര്യാ സഹോദരി മുറിയിലേക്ക് ഓടി വന്ന് രക്ഷിച്ചതായും പ്രതി പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും , പെൺകുട്ടി അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *