എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ ഈ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദം ഇന്ന് അവതരിപ്പിക്കപ്പെടും. കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, പ്രതിഭാഗം പ്രോസിക്യൂഷൻ പുനസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ്.

2018 ജൂലൈ 2-ന് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവം നടന്നിരുന്നു. 2018 സെപ്തംബര്‍ 26-ന് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. വിചാരണ കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരിക്കെ, കേസിലെ ചില പ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടമായി. പിന്നീട്, പ്രോസിക്യൂഷന്‍ ഈ രേഖകള്‍ പുനസൃഷ്ടിച്ച് കോടതിയില്‍ സമര്‍പ്പിച്ചു. വിചാരണ അനാവശ്യമായി നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ ഭൂപതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *