: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

കാമുകൻ അയച്ച പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് കാമുകിയുടെ ഭർത്താവും മകളും മരിച്ചു

വീട്ടിലേക്ക് വന്ന പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ കാമുകൻ അയച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം.

വീട്ടിലെത്തിയ പാഴ്സൽ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ 12കാരി മകൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽവച്ച് മരിച്ചു.

31കാരനായ ജയന്തിഭായി ബാലുസിങ് ആണ് ഓട്ടോറിക്ഷയിൽ ജീത്തുഭായിയുടെ വീട്ടിലേക്ക് പാഴ്സൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. ടേപ്പ് റെക്കോർഡറിന് സമാനമായ രീതിയിലാണ് ബോംബ് തയാറാക്കിയിരുന്നത്. ഇത് പ്ലഗിൽ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പാഴ്സൽ കൊണ്ടുവന്ന ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് പട്ടേൽ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബോംബ് പൊട്ടിത്തെറിച്ച് മണിക്കുറുകൾക്കുള്ളിൽ പ്രതി ജയന്തിഭായിയെ പൊലീസ് പിടികൂടി.

തന്റെ മുൻ കാമുകി ജീത്തുഭായിയെ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണം അദ്ദേഹത്തെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ജയന്തിഭായി പാഴ്സൽ ബോംബ് വീട്ടിലേക്ക് അയച്ചതെന്ന് പൊലീസ് പറഞ്ഞു.

ബോംബ് പൊട്ടിത്തെറിച്ച് ജീത്തുഭായിയുടെ ഒൻപതും പത്തും വയസുള്ള മറ്റ് രണ്ട് പെൺമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ ഒരു കുട്ടി വെന്റിലേറ്ററിലാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News