: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

കേരളത്തിലെ വന്ദേഭാരതിൽ ആളില്ലേ? കോൺഗ്രസിൻ്റെ വാദം തള്ളി കേന്ദ്ര റെയിൽവേ മന്ത്രി

വന്ദേഭാരത് ട്രെയിനുകളിലെ ശരാശരി ഒക്യുപന്‍സി നിരക്ക് 50 ശതമാനമാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ പൊളിച്ചടുക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ ശരാശരി ഒക്യുപന്‍സി 98 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

“കോണ്‍ഗ്രസിന്റെ നുണകള്‍ക്ക് മറുപടി നല്‍കേണ്ട സമയമാണിത്. മെയ് 7ലെ വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 98 ശതമാനമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ട്രെയിനിലെ ഒക്യുപന്‍സി 103 ശതമാനമാണ്. വന്ദേഭാരത് ട്രെയിനുകള്‍ നിര്‍ത്തലാക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്?,” അദ്ദേഹം എക്‌സിലിട്ട പോസ്റ്റില്‍ പറഞ്ഞു.

സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാത നിരക്കുമായി ബന്ധപ്പെട്ടതാണ് ഒക്യുപെന്‍സി. യാത്രക്കാരുടെ ആകെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) വെബ്‌സൈറ്റിലെ ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ തങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വന്ദേഭാരതില്‍ ഏറ്റവും കുറവ് ഒക്യുപന്‍സിയെന്ന കാര്യം വ്യക്തമായതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിച്ചത്.

ഇതില്‍ നിന്നും ഭൂരിഭാഗം സീറ്റും ശൂന്യമായോ അല്ലെങ്കില്‍ ഭാഗികമായ സീറ്റുകളില്‍ മാത്രം യാത്രക്കാരുള്ള രീതിയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നതെന്ന് കണ്ടെത്തിയെന്നും കേരളത്തിലെ കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞിരുന്നു.

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വിവരങ്ങളാണ് കോണ്‍ഗ്രസ് പഠനവിധേയമാക്കിയത്. വിശകലനത്തിനായി ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ടിക്കറ്റ് വിവരങ്ങള്‍ ശേഖരിച്ച പാര്‍ട്ടി തത്കാല്‍ ബുക്കിംഗുകള്‍ ഒഴിവാക്കിയിരുന്നു.

സാധാരണ യാത്രക്കാര്‍ക്ക് വന്ദേഭാരത് ടിക്കറ്റ് നിരക്ക് താങ്ങാനാകുമോ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചോദിച്ചു. നമ്മുടെ രാജ്യത്തെ ഒരുവിഭാഗം പേര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വന്ദേഭാരത് ട്രെയിനുകള്‍ മോശമാണെന്നല്ല പറയുന്നത്. ഇതിനെല്ലാം വേണ്ടത് സാമ്പത്തിക വളര്‍ച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നിലവില്‍ 102 വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകള്‍ രാജ്യത്തോടിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഏകദേശം 15 ലക്ഷത്തിലധികം പേരാണ് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഇതില്‍ നിന്നും ട്രെയിനിന്റെ സ്വീകാര്യത വ്യക്തമാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

2024 മെയ് 7ന് വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 98 ശതമാനം ആയിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മെയ് 7 വരെയുള്ള കണക്ക് പ്രകാരം ട്രെയിനിന്റെ ശരാശരി ഒക്യുപന്‍സി 103 ശതമാനമാണ്. 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 96ശതമാനത്തിന് മുകളിലായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News