: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഇന്ത്യയെ തോല്‍പ്പിച്ചത് ഹാര്‍ദിക്കിന്റെ ആ മണ്ടത്തരം! ക്യപ്റ്റന്‍സിയെ ചോദ്യം ചെയ്ത് ഇര്‍ഫാന്‍ പത്താന്‍

ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് രൂക്ഷ വിമര്‍ശനം. ബാറ്റിംഗില്‍ മോശം പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടന്നാണ് ആരാധകര്‍ പറയുന്നത്. മനോഹരമായി പന്തെറിയുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത യൂസ്‌വേന്ദ്ര ചാഹലിനെ നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഹാര്‍ദിക് അനുവദിച്ചിരുന്നില്ല. മാത്രമല്ല, അക്‌സര്‍ പട്ടേലിനെകൊണ്ട് പന്തെറിയിപ്പിച്ചുമില്ല. നാല് ഓവര്‍ എറിഞ്ഞ മറ്റൊരു സ്പിന്നറായ രവി ബിഷ്‌ണോയ് വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെതിരെ തിരിഞ്ഞത്.

പതിനാറാം ഓവറില്‍ അപകടകാരികളായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവരെ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതേ ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡ് റണ്ണൗട്ടാവുകയും ചെയ്തു. അപ്പോള്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമായിരുന്നു ചാഹല്‍ വഴങ്ങിയിരുന്നത്. പിന്നീട് ചാഹലിനെ പന്തെറിയാന്‍ വിളിച്ചതുമില്ല. പതിനെട്ടാം ഓവര്‍ എറിയാന്‍ ചാഹല്‍ എത്തുമെന്ന് കരുതി. എന്നാല്‍ അര്‍ഷ്ദീപ് സിംഗാണ് പന്തെറിഞ്ഞത്.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം ചോദ്യം ചെയ്യുന്നുമുണ്ട്. ചാഹലിനെ രണ്ട് മത്സരങ്ങളിലും ഓവര്‍ പൂര്‍ത്തിയാക്കാന്‍ വിട്ടില്ലെന്നുള്ളത് ആശ്ചര്യപ്പെടുന്നുവെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. ആക്‌സര്‍ പട്ടേലിനെ എന്തിനാണ് ടീമിലെന്നും ആരാധകര്‍ ചോദിക്കുന്നു. ബാറ്റിംഗില്‍ മോശം പ്രകടനം പുറത്തെടുത്ത താരത്തെ പന്തെറിപ്പിക്കാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News