: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍. രണ്ടാം സെമിയില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകര്‍ത്ത് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ യുവനിരയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 8 ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യ സെമിയില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ കലാശപ്പോരിന് യോഗ്യത നേടിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 23-ാം തിയതിയാണ് ഏഷ്യയുടെ യുവ ചാമ്പ്യന്‍മാരെ അറിയുക.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.1 ഓവറില്‍ 211 എന്ന ഭേദപ്പെട്ട സ്കോര്‍ മാത്രമാണ് നേടിയത്. 85 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദുള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിനായി മെഹദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ ഇക്കുറി 24 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അഭിഷേക് ശര്‍മ്മ(63 പന്തില്‍ 34), നികിന്‍ ജോസ്(29 പന്തില്‍ 17), നിഷാന്ത് സിന്ധു(16 പന്തില്‍ 5), റിയാന്‍ പരാഗ്(24 പന്തില്‍ 12), ധ്രുവ് ജൂരെല്‍(3 പന്തില്‍ 1), ഹര്‍ഷിത് റാണ(14 പന്തില്‍ 9), മാനവ് സത്താര്‍(24 പന്തില്‍ 21), രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍(12 പന്തില്‍ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഓപ്പണര്‍മാരായ മുഹമ്മദ് നൈമും(40 പന്തില്‍ 38), തന്‍സിദ് ഹസനും(56 പന്തില്‍ 51) മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരേയും പിന്നാലെ മൂന്നാം നമ്പറുകാരന്‍ സാക്കിര്‍ ഹസനേയും(11 പന്തില്‍ 22) പുറത്താക്കി ഇന്ത്യ തിരിച്ചുവന്നു. പിന്നീട് ബാറ്റ് ചെയ്‌തവരില്‍ ക്യാപ്റ്റന്‍ സൈഫ് ഹസന്‍(24 പന്തില്‍ 22), മഹമുദല്‍ ഹസന്‍ ജോയി(46 പന്തില്‍ 20), മെഹദി ഹസന്‍(11 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സൗമ്യ സര്‍ക്കാര്‍ അ‌ഞ്ചിനും അക്‌ബര്‍ അലി നാലിനും റാക്കിബുള്‍ ഹസന്‍ പൂജ്യത്തിനും റിപണ്‍ മോണ്ടല്‍ അഞ്ച് റണ്‍സിനും പുറത്തായി. നിഷാന്ത് സിന്ധുവിന്‍റെ അഞ്ച് വിക്കറ്റിന് പുറമെ മാനവ് സത്താര്‍ മൂന്ന് പേരെയും ദോദിയയും അഭിഷേകും ഓരോരുത്തരേയും പുറത്താക്കി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News