കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്‌സ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ 3600 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മെറ്റയുടെ വിശദീകരണം, രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
മെറ്റയുടെ CEO മാർക്ക് സക്കർബർഗ്, കമ്പനിയിലുള്ള അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി ഔദ്യോഗികമായി ഒരു മെമ്മോ വഴി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പെർഫോമൻസ് മാനേജ്‌മെന്റ് പ്രോസസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് ഈ നീക്കം. മോശം പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത് എന്ന് സക്കർബർഗ് വിശദീകരിച്ചുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ 10,000 ജീവനക്കാരെ ഒഴിവാക്കാൻ മെറ്റ തീരുമാനിച്ചിരുന്നു. 2022-2023 കാലയളവിൽ 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം, ഇത് മെറ്റയുടെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണ്. 2025-ൽ ഒരു സങ്കീർണ്ണമായ വർഷമാകുമെന്ന് സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ജോലി നഷ്ടമായ ജീവനക്കാർ ആരായെന്ന് ഫെബ്രുവരി 10-ന് മെറ്റ അറിയിക്കും. നിലവിലെ കണക്കുകൾ പ്രകാരം, മെറ്റയ്ക്ക് 72,000 ജീവനക്കാരുണ്ട്.
നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള സഹകരണത്തെ ശക്തിപ്പെടുത്തുന്നതിനായി മെറ്റയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മാർക്ക് സക്കർബർഗ് പദ്ധതിയിടുന്നു. യുഎസിൽ തേഡ്-പാർട്ടി ഫാക്ട് ചെക്കിംഗ് പ്രോഗ്രാം അവസാനിപ്പിക്കുന്നതായി മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇലോൺ മസ്‌കിന്റെ എക്‌സിൽ (മുൻ ട്വിറ്റർ) ഉള്ള കമ്മ്യൂണിറ്റി നോട്ട് സംവിധാനം ഫേസ്ബുക്കിൽ അവതരിപ്പിക്കപ്പെടും.