: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഗാസയിലെ ആശുപത്രികള്‍ വളഞ്ഞ് ഇസ്രയേല്‍; ആക്രമണം കടുപ്പിച്ചു

അധിനവേശം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ നാലോളം ആശുപത്രികള്‍ ഇസ്രയേല്‍ സൈന്യം വളഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപനങ്ങളൊക്കെ പാഴ്‌വാക്കായി. അല്‍ശിഫ ആശുപത്രി പരിസരത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്തോനേഷ്യന്‍ ആശുപത്രി ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഗാസ സിറ്റിയിലുള്ള കുട്ടികള്‍ക്കായുള്ള അല്‍ റന്‍തീസി ആശുപത്രി, അന്നസ്ര്‍ ആശുപത്രി, ഗവ. കണ്ണാശുപത്രി, മാനസികാരോഗ്യ ആശുപത്രി ഉള്‍പ്പെടെയാണ് ഇസ്രയേല്‍ വളഞ്ഞിരിക്കുന്നത്. വെടിയൊച്ചകള്‍ മാത്രമാണ് പുറത്തു നിന്നു കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് യുദ്ധക്കെടുതികളില്‍ അകപ്പെട്ട് പോയവര്‍ പറയുന്നത്. ആശുപത്രിക്ക് മുകളില്‍ ഏതുനിമിഷവും ബോംബ് വീഴാമെന്നും രോഗികളെ അനാഥരാക്കി എങ്ങും പോകില്ലെന്നും അല്‍ശിഫയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

ഗാസയില്‍ നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടത്താനും സാധാരണക്കാര്‍ക്ക് പലായനം ചെയ്യാന്‍ ഇടവേള നല്‍കാനും ഇസ്രയേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്.എന്നാല്‍ ഇത് നടപ്പാക്കെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ആക്രമണം ഭയന്ന് ഗാസ സിറ്റിയില്‍ നിന്ന് പതിനായിരങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്. സാധാരണക്കാരെയും ഇസ്രയേല്‍ ആക്രമിക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News