: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

യുഎഇയിൽ കൃത്രിമ മഴ നാശം വിതച്ചോ? കാലാവസ്ഥാ വകുപ്പിന്റെ മറുപടി ഇങ്ങനെ

മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.

എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.

രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News