ദില്ലി: പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് മണിക്ക് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. സഭയുടെ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലിന്റെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് അവതരിപ്പിക്കും.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ ഈ സമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുംഭമേളയിലെ ദുരന്തം പ്രതിപക്ഷത്തിന് സർക്കാർ എതിരെ ഒരു ആയുധമായി മാറും. നാളെയാണ് പൊതു ബജറ്റ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നതും തുടർച്ചയായ എട്ടാമത്തെ ബജറ്റാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, വിലക്കയറ്റം നിയന്ത്രിക്കാനും, നികുതികളുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യത്ത് വലിയ കാത്തിരിപ്പാണ്.