: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

വീണ്ടും തട്ടിപ്പ്; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി

വ്യാജ നിയമന കേസിലെ പ്രതി അഖില്‍ സജീവിനും യുവമോര്‍ച്ച നേതാവ് രജേഷിനും എതിരെ വീണ്ടും നിയമന തട്ടിപ്പ് കേസ്.കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്തു പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പുതിയ പരാതി.

യുവമോര്‍ച്ച നേതാവ് രാജേഷ് ഇടനിലക്കാരനായി നിന്ന് അഖില്‍ സജീവ പരാതിക്കാരിയുടെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.പത്തനംതിട്ട വലിയകുളം സ്വദേശി. റാന്നി പോലീസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അഖില്‍ സജീവ ഒന്നാം പ്രതിയും രാജേഷ് രണ്ടാം പ്രതിയുമാണ്.2020 മാര്‍ച്ചില്‍ പരാതിക്കാരുടെ മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയും അതെ വര്‍ഷം ഓഗസ്റ്റില്‍ മൂന്നര ലക്ഷം രൂപ പരാതിക്കാരില്‍ നിന്ന് അഖില്‍ സജീവ്.

ബാങ്ക് അക്കൗണ്ട് മുഖേനെ കൈപ്പറ്റി.തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വച്ചായി എഴര ലക്ഷം രൂപ കൂടി തട്ടിയെടുത്തു.തട്ടിപ്പ് മനസ്സിലാകാതിരിക്കാന്‍ പരാതിക്കാരെ KIFFB ആസ്ഥാനത്തില്‍ എത്തിച്ചു കൂടാതെ കിഫ് ബി യുടെ എബ്ലത്തോട് കൂടിയ വ്യാജ നിയമന
ഉത്തരവ് തപാല്‍ മുഖേനേ പരാതിക്കാര്‍ക്ക് അയക്കുകയും ചെയ്തു.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അഖില്‍ സജീവും രാജേഷും ചേര്‍ന്ന് തട്ടിപ്പ് ആരംഭിച്ചതാണ് പുതിയ പരാതിയില്‍ കൂടി വ്യക്തമാക്കുന്നത്.ഇരു വരും ചേര്‍ന്ന് കൂടുതല്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.സ്‌പൈസസ് ബോര്‍ഡിലെ വ്യാജ നിയമന കേസ് പുറത്തുവന്നതോടെ രാജേഷ് ഒളിവിലാണ്.അതേസമയം യുവമോര്‍ച്ച റാന്നി മണ്ഡലം വൈസ് പ്രസിഡണ്ട് ആയ രാജേഷിനെതിരെ കൂടുതല്‍ പരാതികള്‍ വന്നിട്ടും രാജേഷിനെ പുറത്താക്കാന്‍ യുവമോര്‍ച്ച നേതൃത്വം.

ഇതുവരെയും തയ്യാറായിട്ടില്ല.രാജേഷിന് ബിജെപിയുടെ ഔദ്യോഗിക നേതൃത്വമായുള്ള അടുപ്പമാണ് പുറത്താക്കാതത്തിന് പിന്നില്‍ എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News