: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ആധാര്‍ കാര്‍ഡുമായി എടിഎം മെഷീന്‍ പൊളിക്കാനെത്തി; പ്രതിക്ക് പിന്നാലെ പൊലീസ്

തമിഴ്‌നാട് തെങ്കാശിയില്‍ എടിഎം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കോട്ടുക്കല്‍ സ്വദേശി രാജേഷിനെയാണ് പൊലീസ് പിടകൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാജേഷ് തെങ്കാശിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രതി എടിഎം മെഷീനിരിക്കുന്ന മുറിയില്‍ പ്രവേശിച്ചത്.

എടിഎം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും അത് നടക്കാത്തിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് മെഷീന്‍ മറിച്ചിടാന്‍ നോക്കി. അതിലും പരാജയപ്പെട്ട രാജേഷ് കവര്‍ച്ച നടത്താന്‍ സാധിക്കാതെ തിരികെ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. സംഭവമമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രതിയില്‍ നിന്നും നഷ്ടപ്പെട്ട ആധാര്‍കാര്‍ഡ് ലഭിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.

എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയില്‍ നിന്നും ആധാര്‍ കാര്‍ഡ് നിലത്തുവീഴുകയായിരുന്നു. എന്നാല്‍ കൃത്യം നടത്താന്‍ സാധിക്കാതെ തിരിച്ചുപോയ രാജേഷ് ആധാര്‍കാര്‍ഡ് നിലത്തുവീണത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.

ആധാര്‍കാര്‍ഡ് ലഭിച്ചെങ്കിലും തെങ്കാശി കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാജേഷിനെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തെങ്കാശി പൊലീസ് കടയ്ക്കല്‍ പൊലീസിന് കടയ്ക്കല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് രാജേഷിനെ കോട്ടുക്കലില്‍ നിന്ന് പിടികൂടി തെങ്കാശി പൊലീസിനെ കൈമാറുകയായിരുന്നു.

അബ്കാരി കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ രാജേഷ് തെങ്കാശില്‍ ലോഡ്ജില്‍ മുറിയെടുത്തശേഷം രാത്രിയോടെയാണ് പണം മോഷ്ടിക്കാന്‍ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News