fbpx
: :
3

What's New?

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയായ യുവതിയെ വെല്ലൂരിൽ നിന്ന് തള്ളിയിട്ടതിന്റെ shock മാറുന്നതിന് മുമ്പാണ് ദിണ്ടഗിലിലെ സംഭവം. തൂത്തുക്കുടിയിൽ മത്സരപരീക്ഷകൾക്കായി പഠിക്കുന്ന 26കാരിയായ ഈറോഡ് …

കൽപ്പറ്റ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വിലമതിക്കുന്ന 2700 കിലോ ഹാൻസ് പിടികൂടി. നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശിയായ സർബാസ് പിടിയിലായി. …

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റിലായി. തെളിവുകൾ നശിപ്പിക്കാൻ അവർ കിരണിനൊപ്പം പ്രവർത്തിച്ചതായി പൊലീസ് അറിയിച്ചു. കിരണിന്റെ അച്ഛൻ …

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ സാധിക്കില്ലെന്ന് കെ റെയിൽ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ള അടിസ്ഥാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് …

LATEST NEWS

പത്തനംതിട്ട പീഡന കേസിൽ പ്രതികളിൽ ചിലർ വിദേശത്തുണ്ട്; നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ സ്വീകരിക്കുന്നു. ഇതുവരെ 28 പേർ അറസ്റ്റിലായി.

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്ഐആറുകളുടെ എണ്ണം 29 ആയി ഉയർന്നിട്ടുണ്ട്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും, പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ കൂടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ ചിലർ വിദേശത്തായിരിക്കുകയാണ്, ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടരുമെന്ന് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് സാധ്യത.

13-ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തിയ പോലീസ് ആദ്യം കൂട്ട ബലാത്സംഗത്തിൽ ഉൾപ്പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തുടർന്ന്, കൂടുതൽ അന്വേഷണം നടത്തി ആകെ 28 പേരെ പിടികൂടി. ഇതിന് പുറമെ, കൂടുതൽ ആളുകൾ കസ്റ്റഡിയിലുണ്ട്.

2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രതികളിൽ ചിലർ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചിരുന്നു. സുബിൻ എന്ന യുവാവ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തുടർന്ന്, സുഹൃത്തുക്കൾക്കായി പെൺകുട്ടിയെ കാഴ്ചവെച്ചുവെന്നും, പ്രതികൾ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും റിപ്പോർട്ട് ചെയ്യുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ തുടർ പീഡനം നടന്നുവെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പല പ്രതികളും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും, കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News