: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

പന്ത്രണ്ടുകാരന്റെ കൈ അടിച്ചൊടിച്ചു ; കുട്ടിയുടെ കൂട്ടുകാരന്റെ അച്ഛൻ അറസ്റ്റിൽ

കടയ്ക്കൽ: പന്ത്രണ്ടു വയസ്സുകാരനെ മർദിച്ചു കയ്യൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചരിപ്പറമ്പ് വെളുന്തറ മുണ്ടമൺവിള കരിക്കകത്ത് വീട്ടിൽ രഞ്ജിത്തിനെ(33)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ വൈകിട്ടാണു ബാലനു മർദനമേൽക്കുന്നത്. മർദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും കൂടി സ്കൂളിൽ നിന്നു കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടു വന്നു. കളിച്ച ശേഷം രഞ്ജിത്തിന്റെ മകൻ ബാറ്റ് വീട്ടിൽ സൂക്ഷിച്ചു. വൈകിട്ട് വീട്ടിൽ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി.

സ്കൂളിൽ നിന്നു ബാറ്റ് എടുത്ത് നൽകിയതു കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകൻ പറഞ്ഞു. രഞ്ജിത്ത് മകനെയും കൂട്ടി പന്ത്രണ്ടുവയസ്സുകാരന്റെ വീട്ടിൽ എത്തി. വിളിച്ചുകൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടു മർദിച്ചെന്നാണു പരാതി. സ്കൂളിൽ നിന്നു ബാറ്റ് എടുത്ത് കൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം,കൈക്കും കാലിനും അടിയേറ്റ കുട്ടിയുടെ വലതു കൈക്ക് പൊട്ടൽ ഉണ്ടായി. കുട്ടിയെയും കൊണ്ട് അമ്മൂമ്മ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പൊട്ടൽ ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. അവിടെ കൈക്ക് പ്ലാസ്റ്ററിട്ടു. എന്നാൽ ആദ്യം പൊലീസ് കേസെടുത്തില്ല. പൊലീസിനെതിരെ പരാതി ഉയർന്നതോടെ ബുധൻ രാത്രി കേസെടുത്തു. രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News