: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഹൈദരാബാദിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍സിന് 199 എല്ലാവരും പുറത്തായി. പതിവ് പോലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമാണ് ഡല്‍ഹിക്ക് ഇന്നും വിനയായത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി നിരയില്‍ പൃഥ്വി ഷാ (16) ഡേവിഡ് വാര്‍ണര്‍ (1), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10) എന്നിവര്‍ നിരാശപ്പെടുത്തി.

എന്നാല്‍ ജേക്ക് ഫ്രേസര്‍ ഒരിക്കല്‍ കൂടി വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഡല്‍ഹി ഒരു വേള വിജയം സ്വപ്‌നം കണ്ടു. വെറും 18 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും അടക്കം 65 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. ഇതോടെ ആറോവറില്‍ ഡല്‍ഹി 100 കടന്നിരുന്നു. 22 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 42 റണ്‍സെടുത്ത അഭിഷേക് പോറേല്‍ ഫ്രേസറിന് മികച്ച പിന്തുണ നല്‍കി.

എന്നാല്‍ മയാങ്ക് മാര്‍ക്കണ്ഡെ ഇരുവരേയും പുറത്താക്കിയതോടെ ഡല്‍ഹി ബാക്ക്ഫൂട്ടിലായി. പിന്നീട് വന്നവരില്‍ 44 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമെ പൊരുതി നോക്കിയുള്ളൂ. ഹൈദരാബാദിനായി നടരാജന്‍ നാല് വിക്കറ്റും മാര്‍ക്കണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡ് (89), അഭിഷേക് ശര്‍മ്മ (46), നിതീഷ് കുമാര്‍ റെഡ്ഡി (37), ഷഹബാസ് അഹമ്മദ് (59*) എന്നിവരുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ മയാങ്ക് മാര്‍ക്കണ്ഡെ ഇരുവരേയും പുറത്താക്കിയതോടെ ഡല്‍ഹി ബാക്ക്ഫൂട്ടിലായി. പിന്നീട് വന്നവരില്‍ 44 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമെ പൊരുതി നോക്കിയുള്ളൂ. ഹൈദരാബാദിനായി നടരാജന്‍ നാല് വിക്കറ്റും മാര്‍ക്കണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡ് (89), അഭിഷേക് ശര്‍മ്മ (46), നിതീഷ് കുമാര്‍ റെഡ്ഡി (37), ഷഹബാസ് അഹമ്മദ് (59*) എന്നിവരുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ഓവറിലെ 19 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ആറോവര്‍ വരെ ഹൈദരാബാദ് ഓരോ ഓവറിലും 20 ലേറെ റണ്‍സ് നേടി. 6.2 ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് 131 ല്‍ എത്തിയപ്പോഴാണ് ഡല്‍ഹിക്ക് ശ്വാസം നേരെ വീണത്. വെറും 12 പന്തില്‍ രണ്ട് ഫോറും ആറ് സിക്സുമടക്കം 46 റണ്‍സെടുത്ത അഭിഷേകിനെ കുല്‍ദീപ് അക്സര്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. പിന്നാലെയെത്തിയ എയ്ഡന്‍ മാര്‍ക്രത്തെയും കുല്‍ദീപ് അക്സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു.

എട്ടാം ഓവറില്‍ ട്രാവിസ് ഹെഡിനേയും കുല്‍ദീപ് മടക്കി. 32 പന്തില്‍ 11 ഫോറും ആറ് സിക്സുമടക്കം 89 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയിരുന്നത്. ഇതോടെ ഹൈദരാബാദിന്റെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. രണ്ട് സിക്സടക്കം നിലയുറപ്പിക്കാന്‍ തുടങ്ങിയ ക്ലാസനെ (18) അക്സര്‍ പട്ടേല്‍ മടക്കിയതോടെ ഡല്‍ഹി നഷ്ടപ്പെട്ട ഗ്രിപ്പ് വീണ്ടെടുത്തു. ഇതോടെ 131 ന് പൂജ്യം എന്ന നിലയില്‍ നിന്ന് 154 ന് നാല് എന്നതിലേക്ക് ഹൈദരാബാദ് വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിതീഷ്-ഷഹബാസ് സഖ്യം ഹൈദരാബാദ് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീണ്ടും കുല്‍ദീപ് രക്ഷകനായെത്തിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അവസാന ഓവറുകളില്‍ ഷഹബാസ് നടത്തിയ പോരാട്ടമാണ് ഹൈദരാബാദ് സ്‌കോര്‍ 250 കടത്തിയത്. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ ഒരു വിക്കറ്റേ വീഴ്ത്തിയുള്ളൂവെങ്കില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത അക്സര്‍ പട്ടേലാണ് കുറഞ്ഞ അടി വാങ്ങിയത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News