: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

സഞ്ജു അടക്കമുള്ളവർ കളത്തിലിറങ്ങിയില്ലെങ്കിലും ടീമിന് എങ്ങനെ അനിവാര്യരായി; വിശദീകരിച്ച് ദ്രാവിഡ്

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ചെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനൊപ്പം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍, ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു. ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാത്ത താരങ്ങളെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കോച്ചിന്റെ പ്രതികരണം.

‘ലോകകപ്പില്‍ 11 പേരാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മറ്റ് നാലുപേര്‍ക്കും ബെഞ്ചിലിരിക്കേണ്ടി വന്നു. അതില്‍ തന്നെ അമേരിക്കയില്‍ നടന്ന ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് മുഹമ്മദ് സിറാജിന് അവസരം ലഭിച്ചത്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, യശസ്വി ജയ്‌സ്‌വാള്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല’, ദ്രാവിഡ് മോദിയോട് പറഞ്ഞു.

‘എന്നാല്‍ പുറത്തിരിക്കുമ്പോഴും ഇവരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സ്പിരിറ്റും ആവേശവും എടുത്തുപറയേണ്ടതാണ്. കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഇവര്‍ ഒരിക്കല്‍ പോലും നിരാശ പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ മൂവരും ടീമിന്റെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്’, ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെയാണ് എല്ലാ ലോകകപ്പ് മത്സരങ്ങളിലും ഇന്ത്യ കളത്തിലിറക്കിയത്. അഞ്ചാം നമ്പറില്‍ ശിവം ദുബെ നിരാശപ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം നല്‍കാന്‍ ടീം തയ്യാറായില്ല. വിരാട് കോഹ്‌ലി ഓപ്പണറായി ഇറക്കിയത് ജയ്‌സ്‌വാളിനും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നീ രണ്ട് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ഒരുമിച്ച് ഇറക്കിയത് ചഹലിനും തിരിച്ചടിയായി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News