: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

റോഡ് മുഴുവനും കടലെടുത്തു; ഈ ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ല

കനത്ത മഴ തുടരുന്നതിനിടെ റോഡ് മുഴുവൻ കടലെടുത്തതോടെ ദുരിതത്തിലായി പൊഴിയൂരിലെ തീരദേശവാസികള്‍. കടലാക്രമണം പതിവായി അനുഭവപ്പെടുന്ന മേഖല തന്നെയാണിത്. ഒരിക്കലും തങ്ങളുടെ ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം ഉണ്ടാകാറില്ലെന്ന നിരാശയും രോഷവുമാണ് ഇവിടത്തുകാര്‍ക്ക് പങ്കുവയ്ക്കാനുള്ളത്.

മിക്കവാറും കടലാക്രമണം നടക്കുന്ന ഭാഗമാണ്, എന്നാലിക്കുറി പതിവില്ലാത്ത വിധം പൊഴിയൂരില്‍ നിന്ന് നീരോടിയിലേക്ക് പോകുന്ന റോഡിന്‍റെ ഒരു ഭാഗം മുഴുവനായും കടല്‍ എടുത്തിരിക്കുകയാണ്.

ഇവിടങ്ങളിലെ വീട്ടുകാരും ഇതോടെ ദുരിതത്തിലായി. വീടിന്‍റെ പുറത്തേക്ക് ഇവര്‍ക്ക് ഇറങ്ങാൻ സാധിക്കില്ല. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് കടന്നും മറ്റും പോകാം. എങ്കിലും സമാധാനമായി ഇനിയെങ്ങനെ ഉറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

കടലാക്രമണം ഇനിയും രൂക്ഷമാകും, ഇപ്പോള്‍ തന്നെ ഇതാണ് അവസ്ഥ, അങ്ങനെയെങ്കില്‍ വരും ദിവസങ്ങളിലെ കടലാക്രമണം എങ്ങനെ താങ്ങും, ആര്‍ക്കെങ്കിലും ആശുപത്രിയില്‍ പോകാനോ- കൊണ്ടുപോകാനോ പോലും സാധിക്കാത്ത അവസ്ഥയാണ്, രാത്രി ഉറങ്ങുമ്പോള്‍ വീടുകള്‍ തന്നെ കടലെടുത്ത് പോകുമോ എന്നാണ് ഭയമെന്നും ഇവര്‍ പറയുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ദുരന്തം തന്നെ ഈ പ്രദേശത്തുണ്ടാകാം എന്ന സൂചനയാണ് ഇവിടത്തുകാര്‍ നല്‍കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഇവിടെ താല്‍ക്കാലിക പരിഹാരമായി റോഡ് തകര്‍ന്ന സ്ഥലത്ത് മണല്‍ചാക്കുകള്‍ നിരത്താൻ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഇത് ചെയ്തത്. പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പും സജ്ജമായിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News