: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ആവാസ് യോജന തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയത് 11 സ്ത്രീകൾ; സംഭവം യുപിയിൽ

ലക്നൗ: കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജനയുടെ തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് 11 സ്ത്രീകൾ കാമുകന്മാർക്കൊപ്പം പോയതായി പരാതി. ഉത്തർപ്രദേശിലെ 11 സ്ത്രീകളാണ് ആവാസ് യോജനയുടെ ആദ്യ ഗഡു തുകയായ 40,000 രൂപയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം ഒളിച്ചോടിയത്. റിപ്പോർട്ടുകൾ പ്രകാരം, മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള പതിനൊന്നോളം സ്ത്രീകളാണ് കാമുകന്മാരോടൊപ്പം ഒളിച്ചോടിയിരിക്കുന്നത്. സ്ത്രീകളുടെ ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.

സംഭവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകും. ആവാസ് യോജന പദ്ധതി വഴി ലഭിക്കുന്ന തുക ദുരുപയോ​ഗം ചെയ്യുന്നതായോ, മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നതായോ കണ്ടെത്തിയാൽ അധികാരികൾക്ക് പണം തിരികെ ചോദിക്കാനുളള അവകാശമുണ്ട്.

കഴിഞ്ഞ വർഷവും ഉത്തർപ്രദേശിൽ സമാന രീതിയിലുളള സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റി വിവാഹിതരായ നാലു സ്ത്രീകൾ കാമുകൻമാർക്കൊപ്പം പോയതായാണ് റിപ്പോർട്ട്. പദ്ധതി പ്രകാരമുളള ആദ്യ ​ഗഡു ലഭിച്ചിട്ടും ഗുണഭോക്താക്കൾ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ അധികൃതർ നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ആദ്യ ഗഡു അനുവദിക്കപ്പെട്ടവർക്ക് ജില്ലാ നഗരവികസന ഏജൻസിയുടെ മുന്നറിയിപ്പും ലഭിച്ചതോടെയാണ് സംഭവം പുറത്ത് വന്നതെന്നാണ് റിപ്പോർട്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News